ജമ്മു കശ്മീരിൽ ഭീകരാക്രമത്തിൽ മരിച്ച സൈനികരുടെ എണ്ണം 42 ആയി. ജമ്മു -ശ്രീനഗർ ഹൈവേയിൽ അന്തിപുരക്ക് സമീപമാണ് ആക്രമണം നടന്നത്.വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തു. 70 വാഹനങ്ങളുള്ള സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ രാഹുൽ ഗാന്ധി അപലപിച്ചു.കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നു കോൺഗ്രസ്.അക്രമണത്തെ രാഷ്ട്രപതിയും അപലപിച്ചു. എൻഐഎയുടെ 12 അംഗ സംഘം നാളെ സംഭവ സ്ഥലത്തെത്തും. എന്നാൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കൻ അംബാസിഡർ അറിയിച്ചു.
ജമ്മു കശ്മീർ ഭീകരാക്രമണം
Related Post
-
2025 മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും
പ്രയാഗ്രാജ്, - ഫെബ്രുവരി 2025: മഹാശിവരാത്രിയോട് അനുബന്ധിച്ച് 2025 ഫെബ്രുവരി 23 മുതൽ 26 വരെ ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ…
-
“ഇന്ത്യ ആരോഗ്യ സംരക്ഷണം വർദ്ധിപ്പിക്കുക മാത്രമല്ല, അതിന്റെ ഭാവി പുനർനിർവചിക്കുകയും ചെയ്യുന്നു”:ഉപാസന കാമിനേനി കൊനിഡെല
പ്രശസ്ത സംരംഭകയും ആരോഗ്യ സംരക്ഷണ രംഗത്തെ വിഷണറിയുമായ ഉപാസന കാമിനേനി കൊനിഡെല ഹാർവാർഡ് ഇന്ത്യ ബിസിനസ് ഫോറം, 2025 ൽ…
-
ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്ക്
കാനഡയിലെ ടൊറോൻ്റോയിൽ വിമാനാപകടം. ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്.…