ജമ്മു കശ്മീരിൽ ഭീകരാക്രമത്തിൽ മരിച്ച സൈനികരുടെ എണ്ണം 42 ആയി. ജമ്മു -ശ്രീനഗർ ഹൈവേയിൽ അന്തിപുരക്ക് സമീപമാണ് ആക്രമണം നടന്നത്.വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തു. 70 വാഹനങ്ങളുള്ള സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ രാഹുൽ ഗാന്ധി അപലപിച്ചു.കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നു കോൺഗ്രസ്.അക്രമണത്തെ രാഷ്ട്രപതിയും അപലപിച്ചു. എൻഐഎയുടെ 12 അംഗ സംഘം നാളെ സംഭവ സ്ഥലത്തെത്തും. എന്നാൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കൻ അംബാസിഡർ അറിയിച്ചു.
ജമ്മു കശ്മീർ ഭീകരാക്രമണം
Related Post
-
കരുനാഗപ്പള്ളിയിൽ ഉത്സവത്തിന്റെ മറവിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം; കവർന്നത് ലക്ഷങ്ങളുടെ വയറിങ് സെറ്റുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും
കരുനാഗപ്പള്ളി: ഉത്സവത്തിന്റെ മറവിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ വയറിങ്ങ് സെറ്റുകൾ മോഷ്ടിച്ചു. കുലശേഖരപുരം അനശ്വര സർവീസ് സെന്റർ ഉടമ…
-
ഗാന്ധിഭവന് വീണ്ടും യൂസഫലിയുടെ റംസാന് സമ്മാനം, അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി
കൊല്ലം : റംസാന് നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സ്നേഹസഹായം. ഗാന്ധിഭവനിലെ…
-
2025 മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും
പ്രയാഗ്രാജ്, - ഫെബ്രുവരി 2025: മഹാശിവരാത്രിയോട് അനുബന്ധിച്ച് 2025 ഫെബ്രുവരി 23 മുതൽ 26 വരെ ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ…