കാശ്മീരിൽ നടന്ന ആക്രമണം ആസൂത്രിതം ; വിവാദ പരാമർശവുമായി എളമരം കരീം

elamaram kareemelamaram kareem

ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഭീകരസംഘടനയായ ഹമാസിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ പ്രതിനിധി റൂവന്‍ അസറാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒക്‌ടോബര്‍ മാസം ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് സമാനമാണ്

പഹല്‍ഗാമിലുണ്ടായത്. അവധിക്കാലം ആഘോഷിച്ചിരുന്ന വിനോദസഞ്ചാരികളെയാണ് പഹല്‍ഗാമില്‍ വകവരുത്തിയതെങ്കില്‍ ഇസ്രയേലില്‍ സംഗീതപരിപാടി ആസ്വദിച്ചിരുന്നവര്‍ക്ക് നേരെയാണ് നിറയൊഴിച്ചതെന്നും ബന്ദികളാക്കി കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് നേതാക്കള്‍ അടുത്തയിലെ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചു. ഹമാസ് നേതാക്കള്‍ ജയ്‌ഷെ ഭീകരരുമായി കൂടിക്കാഴ്ച നടത്തി. ഈ ഭീകരസംഘടനകളുടെ അടിവേരിളക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഇരുരാജ്യങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അസര്‍ വ്യക്തമാക്കി. ഭീകരവാദികള്‍ക്കെതിരെ ഒന്നിച്ച് പ്രതികാരം ചെയ്യണമെന്നും അദേഹം പറഞ്ഞു.
ഇരു ആക്രമണങ്ങളിലും സാധാരണ പൗരന്‍മാരെയാണ് ഇവര്‍ കൊന്നൊടുക്കിയത്. ഭീകരസംഘടനകളുടെ വര്‍ധിച്ചുവരുന്ന സഹകരണമാണ് ഇതു വ്യക്തമാക്കുന്നതെന്ന് അദേഹം പറഞ്ഞു.

അതേസമയം, ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക്, സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും സ്ഥിതി കൂടുതല്‍ വഷളാക്കുന്നതോ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതോ ആയ ഒരു നടപടിയും സ്വീകരിക്കാതിരിക്കണമെന്നും ഭീകരാക്രമണത്തില്‍ അപലപിച്ചുകൊണ്ട് ഗുട്ടെറസ് പറഞ്ഞത്.

അതേസമയം ബൈസരണ്‍വാലിയില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഇന്ത്യ മുന്നണിയിപ്പ് നല്‍കിയിരുന്നു. ‘ആക്രമണ്‍’ എന്ന പേരില്‍ ഇന്ത്യന്‍ വ്യോമസേന അഭ്യാസപ്രകടനം സംഘടിപ്പിക്കുകയായിരുന്നു. സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്.

elamaram kareem about pahalgam terror attack

admin:
Related Post