രവീന്ദ്രൻ മാസ്റ്റർ ഓർമ്മയായിട്ട് 18 വർഷം

നിലയ്ക്കാത്ത ഇണങ്ങളുടെ കൂട്ടിൽ നിന്ന് അനശ്വരതയിലേക്ക് കടന്നു പോയ രവീന്ദ്രൻ മാസ്റ്റർ ഓർമയായിട്ട് 18 വർഷം. മികച്ച സംഗീതജ്ഞർ ഒരുപാടുണ്ടായിരുന്ന മലയാള സംഗീതത്തിന്റെ സുവർണ കാലഘട്ടത്തിൽ രവീന്ദ്രൻ മാസ്റ്ററെ വേറിട്ട്‌ നിർത്തിയത് അദ്ദേഹത്തിന്റെ ഗംഭീര്യമുള്ള ഈണങ്ങൾ ആണ്. കാലഭേദമന്യേ കാതുകളെ കിഴടക്കുന്ന ഹരിമുരളിരവമാണ് രവീന്ദ്രൻ മാസ്റ്ററുടെ ഓരോ ഗാനങ്ങളും. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിൽ പരേതനായ മാധവൻ- ലക്ഷ്മി ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനായി 1943 നവംബർ ഒമ്പതിനാണ് രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ചേർന്നു.

സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം തേടി മദ്രാസിലെത്തി. അകാലത്തു

കൂളത്തുപ്പുഴ രവി എന്നായിരുന്നു സിനിമ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. ‘വെള്ളിയാഴ്ച’ എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി പിന്നണി ഗായകനായി. ഗായകനെന്ന നിലിയിൽ അവസരം കുറഞ്ഞതോടെ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്ക് വഴി തിരിച്ചു വിട്ടത് യേശുദാസാണ്. 1979 ൽ ‘ചൂള’ എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്ര സംഗീത സംവിധായകനായി. സത്യൻ അന്തിക്കാട് രചിച്ച “താരകേ മിഴിയിതളിൽ കണ്ണീരുമായി”, എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമ ഗാനം.

മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനതിന് 1991 ലെ സംസ്ഥാന പുരസ്‌കാരം നേടി. 2002 ൽ നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്‌കാരം നേടി. അവസാന കാലത്ത് അർബുദ ബാധയെ തുടർന്ന് അവശനായിരുന്നെങ്കിലും സംഗീത ലോകത്തും ടിവി ചാനലുകളിലും സജിവസാന്നിധ്യമായിരുന്നു രവീന്ദ്രൻ. 2005 മാർച്ച്‌ 3 ന് വൈകിട്ട് 3.30 ന് ചെന്നൈയിലെ വീട്ടിൽ വെച്ചാണ് രവീന്ദ്രൻ അന്തരിച്ചത്. മരണത്തിന് ഏതാനും ദിവസം മുൻപ് അർബുദ ചികിത്സായ്ക്കായി ചെന്നൈയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാക്കുകയായിരുന്നു. മൃതദേഹം ചെന്നൈയിൽ തന്നെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളായ വടക്കുംനാഥൻ, കളഭം എന്നിവ മരണാനന്തരമാണ് പുറത്തിറങ്ങിയത്.

admin:
Related Post